Friday, 17 February 2012

കഥയുള്ള കവിത

മാതൃഭൂമിയില്‍ സച്ചിതാനന്ദന്റെ 'കഥ' എന്നാ കവിത വായിച്ചപ്പോള്‍ ഒരു മുഴക്കം.
യൌവ്വനം എഴുപതുകളുടെ ഊഷരതകളില്‍ തിളച്ച്ച്ചു മറിഞ്ഞിരുന്നതെങ്കില്‍ എന്ന് ആശിചിട്ടുന്ടു.
തോക്കിനെ ദേവതാരുവും പീരങ്കി ഉണ്ടയെ  ഓറഞ്ചും ബോംബിനെ പനിനീരും ആയി മാറ്റിയെഴുതിക്കുന്ന  സഹന സ്വഭാവമുള്ള സമര ശീലങ്ങള്‍ വരവായെന്നു തോന്നുന്നു.
പല നിറത്തിലുള്ള ഏകാന്തതകള്‍ ഒരു വെളുത്ത ഏക കോശ ജീവിയായി ഒന്നായി മാറുന്ന പരിണാമം ഓരോ വരിയിലും കാണാം.

വാതം കോച്ചിയ വരികള്‍ കൊണ്ടു ഒച്ചയില്ല വെടിക്കവിതകള്‍ ഉതിര്‍ക്കുന്ന ചില സമകാലീന യുവ കവികളുടെ നനഞ്ഞ ചൈന പടക്കങ്ങള്‍ ഏതാണ്ട്  മടുത്തിട്ടുന്ടു.

No comments:

Post a Comment